എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, February 3, 2013

നൂല്‍ മഴ








നൂല്‍ മഴ 

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്   വിയര്‍ക്കുന്നത് ഞാനറിഞ്ഞു "ആദ്യമായി  തള്ളി പറഞ്ഞത് ആരായിരുന്നു " അന്തിവെയിലില്‍ അവനും ഇറങ്ങി നടന്നു "എനിക്ക് പരിഭവമില്ല" എനിക്കെന്നും തണലായ്‌ അവന്‍ ഉണ്ടാകുമെന്നു കരുതിയ ഞാന്‍ വിഡ്ഢി. അവസാനമായി തന്‍റെ കൈയ്യിലെ ബംഗ്ലാവിന്‍റെ  ആധാരവും ബാങ്ക്ബാലന്‍സും അവന്‍റെ അധീനതയിലാക്കി അവനിറങ്ങി .

നൂല്‍ മഴപെയ്യുന്ന  ആ വെളുപ്പാന്‍ കണ്ടു മുട്ടിയ  ശാരിക അവളായിരുന്നോ ആദ്യമായി തള്ളിപ്പറഞ്ഞത്. അവളെ കണ്ടുമുട്ടിയത്‌  ഒരു ഇടവയില്‍ വെച്ചായിരുന്നു  ചേമ്പില  തലയില്‍ മറച്ചു തന്‍റെ പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിച്ചു  വെള്ളി കൊലുസ്സിന്‍റെ  ശബ്ദംകേള്‍പ്പിക്കാതെ നടന്നകന്നു പോകുന്ന പെണ്‍കുട്ടി .ഞാന്‍ അവളെ കണ്ടതും  പിരിഞ്ഞതും  സൂര്യന്‍ ഉദിച്ചുയരുന്നതിനു  മുന്‍പാണ്‌..  .എന്തിനാണ്‌ അവള്‍ പിരിഞ്ഞത് എന്നറിയില്ല ഒരു പക്ഷേ അവള്‍ എന്നെ സ്നേഹിച്ചിട്ടില്ല അല്ലങ്കില്‍ വെറും ഒരു ശീമതണ്ടായ എന്നെ പിഴുതെറിഞ്ഞ് പുളിമരം കണ്ടപ്പോള്‍ അവള്‍ മാറിപോയതില്‍ പരിഭവം തോന്നിയില്ല .  പിന്നീടെപ്പൊഴോ പണക്കാരനായ ചേട്ടന്‍റെ കൂടെ
അമ്മയും ഇറങ്ങി പോയതും ഒരു കോരിച്ചൊരിയുന്ന മഴയത്താണ്.

 പ്രകൃതിക്കു പോലും എന്‍റെ വേദന മനസ്സിലാകുമ്പോള്‍   എന്നെ ഞാന്‍ സ്നേഹിച്ചവര്‍ക്ക് മാത്രം തിരിച്ചറിയാതെ പോയി. പിന്നീട് വര്‍ഷങ്ങളായി സ്നേഹിച്ചവള്‍ തന്‍റെ സുഖം തേടി  തന്‍റെ മകനെക്കാളും  പ്രായം കുറഞ്ഞവന്‍റെ  കൂടെ പോകുമ്പോള്‍ തുലാവര്‍ഷത്തിന്‍റെ പെരുമ്പറകൊട്ടുന്ന മഴയും ഇടിയും ഉണ്ടായിരുന്നു.  മഴ നനയാതിരിക്കാന്‍  വേണ്ടി  ഇറയത്തിരുന്ന കുട അവള്‍ക്ക് കൊടുത്തു.  എന്‍റെ അസ്തമനം കാണാതെ അവളും അകന്നു പോയി .

തന്‍റെ നെഞ്ചില്‍ കിടന്നു വളര്‍ന്ന മകള്‍ എന്നെങ്കിലും പിരിയുമെന്നറിയാമെങ്കിലും  എല്ലാ പോരാഴ്മയും എന്‍റെ മേല്‍ പഴി ചാരി അവളും കടന്നു പോകുമ്പോള്‍ കര്‍ക്കിട വാവിന്‍റെ കുരാപ്പ്‌ പന്തലിച്ചതിനാല്‍ തനിക്ക്‌ കാഴ്ചകള്‍ മങ്ങിയിരുന്നു .

ഇന്നെനിക്കു പൊന്‍ വെയില്‍ തുണ്ടുകളെക്കാളിഷ്ടം  മഴയോടാണ്. മഴ വരുന്നതും പോകുന്നതും തന്നിലുള്ളത് തട്ടിഎടുക്കാനാണ്. തന്‍റെ കൂടെ നിഴലായി ഉണ്ടാകുമെന്ന്  കരുതിയ  കൊച്ചാപ്പി മോനും ഇന്നലെ തോര്‍ന്ന  മഴയത്തായിരുന്നു. തനിക്കിപ്പോള്‍  സ്വന്തമായി നരബാധിച്ച മനസ്സും  തന്‍റെ നഷ്ടസ്വപ്നങ്ങളും മാത്രം ...






*(കുരാപ്പ്‌  -കാര്‍മേഘം കെട്ടി നില്‍ക്കുന്ന  ഇരുണ്ട അവസ്ഥ)

ഞാനും ഒരു ബ്ലോഗിണി ആയേ



ഞാനോന്നര വയസ്സത്തിയായത് ഞാനിപ്പോളാ ശ്രദ്ധിച്ചതു  ഞാന്‍ ജന്മം കൊണ്ട ദിവസത്തിനു എന്തെല്ലാം പ്രത്യേകളായിരുന്നു  .  ഈ ബൂലോക ത്തേക്ക് വരാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ട് വന്നത്‌ നമ്മുടെ എല്ലാവര്‍ക്കും നര്‍മ്മത്തില്‍  തണല്‍ വിതറുന്നവനായ കുറുംമ്പടിക്കാരന്‍ തന്നെ. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു   അല്ല അതിപ്പോഴല്ലേ കഴിഞ്ഞത് "അതാ ഇപ്പോള്‍ കാര്യമായത്   ഒരു വര്‍ഷം കഴിഞ്ഞു നിങ്ങളെ ഞാന്‍ ഒരു ബ്ലോഗിണി ആക്കിയിട്ട്" . മര്യാദയോടെ ഫേസ്ബുക്കിലെ ഫാം വില്ലയില്‍ കൃഷിയും,കോഴിയുടെ മുട്ട വില്പന  പശുവിന്‍ പാല്‍ കറന്നു കൊടുക്കല്‍ , മയില്‍  ആനകളും കുതിരകളും ലൈറ്റ് ഹൌസും  വാങ്ങിച്ചു കൊണ്ടിരുന്ന എന്നെ വെറും ഒരു ഒരു മുള്ളന്‍ മാടിയിലേക്ക് ഒതുക്കി കണ്ണില്‍ കണ്ട എല്ലാ ബ്ലോഗിലും കയറി നിരയാന്‍ വിട്ടു. അന്ന് എന്‍റെ ജോലി  കഴിഞ്ഞു യുണിഫോം മാറാതെ അവിടെ  ഹാജറായപ്പോള്‍ കുറച്ചു കഴിഞ്ഞു എന്‍റെ ബ്ലോഗിന്‍റെ പേരുചേര്‍ത്ത് എന്നെ  സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍  ഒരു നഴ്സറി കുട്ടിയെ പോലെ കയറിയത്  ഓര്‍ത്ത്‌ ചിരി വരുന്നു.   ഇപ്പോഴല്ലേ   എന്‍റെ മുള്ളന്‍ മാടിയിലെ അഴുക്കും  പൂപ്പലും കാണുന്നത്‌  വെയില്‍ കൊണ്ട്  നരബാധിച്ചു കിടക്കുന്നു. അവിടെ   മുള്ളന്‍ മാടിയുടെ അടുത്തുള്ള കാഞ്ഞിര മരത്തില്‍ കുടിയിരിക്കുന്ന  ഒറ്റ മുലച്ചിയെ പേടിച്ചു  ഞങ്ങള്‍ മാറി നിന്നത് പോലെ  (കുഞ്ഞു നാളില്‍ കേട്ട നാട്ടുകാരുടെ  അന്തവിശ്വാസം) അക്ഷര പിശാചു പേടിച്ചു മാറി നിന്നു ചിരിക്കുന്നു ചിലര്‍  പേടിയോടെ നോക്കുന്നു. ആരും പേടിക്കാതെ പോന്നോളൂ  ഞാന്‍ നിങ്ങളെ  ഒന്നും ചെയ്യില്ല സുന്ദരിയായ പെണ്‍കുട്ടികള്‍  ഒറ്റക്കു വന്നാലെ ഞാന്‍ ശല്യം ചെയ്യുള്ളൂ  എന്ന  കെട്ടുകഥ പോലെ. നിങ്ങള്‍ തെറ്റ് ചൂണ്ടി  കാണിക്കാതെ  എല്ലാറ്റിനും  നന്നായി എന്ന് പറയുമ്പോള്‍ മാത്രം ഈ ബ്ലോഗിണി അമ്മുമക്ക് ദേഷ്യം വരുള്ളൂ തെറ്റുകളും പോരാഴ്കയും കാണിച്ചാലല്ലേ നമുക്ക്‌ തിരുത്താന്‍ പറ്റുള്ളൂ . വലിയ അക്ഷര പിശാചാണ് ഞാന്‍ എന്ന്  ഈ അമ്മൂമക്കു അറിയാമെങ്കിലും കണ്ണട വച്ചിട്ടും മാറി മാറി  നോക്കിയിട്ടും എല്ലാ  മന്ത്രങ്ങള്‍ ചൊല്ലിയിട്ടും  ആ പിശാചു എന്നെ വിട്ടു പോകുന്നില്ല .  ഈ  അമ്മുമയുടെ കഥ കേട്ടും  പാട്ടും പാടി പൊട്ടിച്ചിരിച്ചും കൂടെ കൂടിയവരെ  നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. എന്നെ ബ്ലോഗിണി ആക്കിയ  ഇസ്മായില്‍ കുറുമ്പടിക്ക്  പ്രത്യേക നന്ദി. എനിക്ക് ഈ ബൂലോകത്ത്നിന്നും   കുറെ അറിവുകള്‍ നേടാന്‍ കഴിഞ്ഞു  ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി. അതിനിടയില്‍ പുണ്ണ്യവാളന്‍റെ മരണം  എന്നെ സങ്കടപ്പെടുത്തി  
എന്‍റെ ഒന്നാം പിറന്നാളിനു ക്ഷണിക്കാന്‍ പറ്റിയില്ല അടുത്ത പിറന്നാളിനു നേരത്തെ വിളിക്കാം  വരാന്‍ മറക്കരുതേ എന്നാല്‍ ഞാന്‍ പോട്ടെ അല്ല വരട്ടെ (മാള സ്റ്റയില്‍)..  ))