എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, November 3, 2013



പരലോകത്ത്‌ നിന്നും ഒരു കത്ത് 




എന്‍റെ കണ്ണിന്‍റെ കണ്ണായ കരളിന്‍റെ കരളായ മകളെ  ഈ എഴുത്ത് കിട്ടുമ്പോള്‍ നീ കരുതും എന്താ ഇതു പരലോകത്ത് നിന്നും ഒരു എഴുത്തോ? അങ്ങിനെ എഴുതേണ്ടി വന്നു  ക്കത്തുകള്‍  പരസ്പരം എഴുതാത്ത ഈ കാലത്തും  എനിക്ക് അങ്ങിനെ ചെയ്യേണ്ടി വന്നു  നിന്‍റെ ഇക്കാക്ക എന്‍റെ മൂത്ത മകന്‍ അവന്‍റെ കാലിനു വല്ലതും പറ്റിയോ? എന്‍റെ മയ്യിത്ത്‌ കട്ടില്‍ ചുമന്നു വരുമ്പോള്‍ ഒരു കല്ലില്‍ തട്ടി  അവന്‍ അള്ളോ എന്ന് പറയുന്നത് കേട്ടായിരുന്നു  .അപ്പോള്‍ ഈ ഉമ്മാന്‍റെ നെഞ്ച് വേദനിച്ചു എനിക്ക് ഉറക്കെ അവനെ ആശ്വസിക്കാന്‍ പറ്റില്ലലോ ?എന്‍റെ ശബ്ദം പുറത്തു വരില്ല എന്നറിയാം ,എന്നാലും എന്‍റെ മനസ്സ് വല്ലാതെ കൊതിച്ചു അവനോട് എന്ത് പറ്റി എന്നോകെ ഒന്ന് ചോദിച്ചു ആശവസിപ്പിക്കാന്‍ .മോളെ മോള്‍ക്കായി ഞാന്‍ മാറ്റി വച്ച കുറച്ചു സ്വര്‍ണ്ണ നാണയം അവിടെ എന്‍റെ  മണ്ണിന്‍റെ തൂത്തി (പണം എട്ടു വെക്കുന്ന ഒരു പത്രം)അതില്‍ ഉണ്ട്  അതില്‍ പകുതി നിനക്കും പകുതി ഇക്കാക്കും കൊടുക്കേണം .അതില്‍ കുറച്ചു ഒറ്റ രൂപയും ഉണ്ട് കാരണം ആര്‍ക്കും അതില്‍ സ്വര്‍ണ നാണയം ഉള്ളത് അറിയാതിരിക്കാന്‍ ഉമ്മചെയ്ത  പണിയാണ് .ഉമ്മാക് വയ്യാണ്ടയാല്‍ എന്‍റെ മക്കള്‍ പ്രയാസ മാകരുത് എന്ന് കരുതി  സ്വരൂപിച്ചു വച്ചതാ .മക്കള്‍ വലുതായപ്പോള്‍ പിന്നെ നിങ്ങള്‍ രണ്ടു പേരും വിദേശത്ത് പോയപ്പോള്‍  എന്നെ വൃദ്ധ സദനത്തില്‍ ആകിയപ്പോലും ഞാന്‍ ആ പാത്രം ഉടയാതെ സുക്ഷിച്ചു വച്ച് .നിങ്ങള്‍ അവധി ദിനങ്ങളില്‍ വരുമ്പോള്‍ എന്നെ കൂട്ടി കൊണ്ട് പോകുമ്പോള്‍  നിങ്ങളോട് പറയാം എന്ന് വിചാരിച്ചു പക്ഷെ നിങ്ങള്ക്ക് രണ്ടു പേര്‍ക്കും  സമയം കുറവ് കാരണം എന്നെ അവിടെ ഒന്ന് വന്നു കാണാന്‍ പോലും കയിഞ്ഞില്ല ...നിന്‍റെ മക്കള്‍ വലുതായി എന്ന് കരുതുന്നു  അവര്‍ക്ക് പറഞ്ഞു കൊടുക്കരുത് വലിയുമ്മയെ വൃദ്ധസദനത്തിലാക്കി എന്ന് കാരണം അവര്‍ നിങ്ങളെ പ്രായംമായാല്‍ അവിടെ ആക്കിയാല്‍ ഉമ്മചിക്ക് സഹിക്കില്ല മക്കളെ ആരും നോക്കാനില്ലാതെ  മോനോടും പറയണം ഉമ്മച്ചി ഇതു പറഞ്ഞു എന്ന് കേട്ടോ?  മുന്കര്‍ നകീര്‍ മലാഖ മാര്‍ വരുന്നു എന്‍റെ  പരീഷണ പുസ്തകം നോക്കാന്‍ ഞാന്‍ അവരുടെ ചോദ്യങ്ങള ക്കുള്ള ഉത്തരം നല്‍കേട്ടെ .എന്നാല്‍ മോള്‍ക് പ്രിയ പെട്ടതല്ലെങ്കിലും എന്‍റെ പ്രിയ പെട്ട മോള്‍ക് ഒരായിരം ഉമ്മകള്‍ നല്‍കി നിര്‍ത്തുന്നു..




എന്ന് സ്നേഹത്തോടെ ഉമ്മച്ചി ..
നിനക്ക് വേണ്ടി 

തേങ്ങുന്നു ഞാന്‍ ഇന്നു
തേടുന്നു ഞാനെന്നും 
തീര്‍ക്കേണം നീയെന്‍ സഖിക്കായ്
സ്വര്‍ഗ്ഗത്തില്‍ ഒരു ഗേഹം 

എനികായി ഒരുക്കിയ  തോട്ടങ്ങള്‍ 
അവള്‍ക്കായി നല്‍കിയാലും 
ഞാനെത്തും നേരംമവള്‍
ചിരിയാലെ സ്വീകരിച്ചിടും 

സ്വര്‍ഗ്ഗതോപ്പിന്‍ അരുവി നീകാണുമ്പോള്‍ 
ഓര്‍ത്തിടുമോ  കൂട്ടുകാരിയെന്നെ
നമ്മളാ പാറകളില്‍ കളിക്കും നേരം 
സ്വര്‍ഗ്ഗതിന്നരുവി ഇതിലും ഭംഗിയുണ്ടെന്നു 
ചൊല്ലി ഞാന്‍ പിണങ്ങിയത് 
നീ യെന്നമ്മയായി താരാട്ടു 
പാടി ഉറക്കിയ വള്ളികള്‍ 
ഞാനിന്നും ആ ഓര്‍മ്മകളില്‍ 
നക്ഷത്രങ്ങളെ നോക്കി ചൊല്ലുന്നു
നീ കാണുന്നുണ്ടോ?
പൂര്‍ണ്ണ ചന്ദ്രനെപോല്‍
മുഖംമുള്ളയെന്‍ കൂട്ടുകാരിയെ 
നാഥാ ഞാന്‍ വീണ്ടുംമിതാ കൈകള്‍ 
ഉയര്‍ത്തുന്നു സ്വര്‍ഗ്ഗ ആരാമത്തില്‍ 
ഞങ്ങള്‍ക്ക് കളിക്കാനായി ഒരു 
പൂത്തോട്ടം പണിയാന്‍ 
ഞങ്ങളവിടെ കളികൂട്ടുകാരിയായി വായാന്‍ 
 റസൂലിന്‍ ലിന്‍ കൈകളില്‍ നിന്നും  
 ഹൌദുല്‍ കസറിലെ  തുള്ളി നീരുകള്‍ കുടിക്കാന്‍ ...