എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Wednesday, December 31, 2014




ഡിസംബര്‍ വിട പറയുമ്പോള്‍

നിനക്ക് ഒരു വയസ്സ് കൂടി വര്‍ദ്ധിച്ചു. കാല്‍ നൂറ്റാണ്ട് മുമ്പ് അന്നൊരു ഒരു ഡിസംബര്‍ മാസത്തിലായിരുന്നല്ലോ നിന്നെ ഞാന്‍ ആദ്യമായി കണ്ടു മുട്ടിയത്‌ നിന്നെ പുണരാന്‍ വേണ്ടി വന്ന എന്നെയും വഹിച്ചു ഏയര്‍ഇന്ത്യ ആകാശത്ത് വട്ടമിട്ടു പറക്കുമ്പോള്‍ നിന്റെ സൌന്ദര്യം ഞാന്‍ മനസ്സില്‍ ആസ്വദിക്കുകയായിരുന്നു.

അന്നെനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായിരുനു നീ എന്നെ സ്വീകരിച്ചത് സന്തോഷത്തിന്റെ കണ്ണീര്‍ കൊണ്ടായിരുന്നല്ലോ നിന്‍റെ നെഞ്ചിലേക്ക് ഞാന്‍ ചായുമ്പോള്‍ മഞ്ഞുകട്ടകള്‍ കൊണ്ടെന്നെ കോരിത്തരിപ്പിച്ചു പച്ച പുതപ്പിച്ചു മൂടിയ ശാലീനസൌന്ദര്യമായിരുന്നു നിനക്ക് നിന്‍റെ പെട്ടന്നുള്ള മാറ്റങ്ങള്‍ എന്നെ അത്ഭുതപെടുത്തി അത്ര പെട്ടന്നാണല്ലോ നിന്‍റെ മാറ്റങ്ങള്‍ .

നിന്‍റെ വര്‍ണ്ണശബളമായ ശോഭയില്‍ മുങ്ങി എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചതു കൊണ്ടാണോ നിന്‍റെ സൌന്ദര്യമൊന്നും എന്നെ ഇപ്പോള്‍ മത്തു പിടിപ്പിക്കുന്നില്ല. നിന്‍റെ പേളിനാല്‍ തീര്‍ത്ത അരഞ്ഞാണം ആകാശ നീലിമയില്‍ നിന്ന് കാണാന്‍ എന്ത് ഭംഗിയാണ്. ഇടക്ക് നീ നിന്‍റെ മുഖം മിന്നി തിളങ്ങാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ പോയത് കൊണ്ടാണ് നിന്‍റെ മുഖം വികൃതമായതുപോലെ. നീളവും വളവും ചെരിവുകളും കാണുന്നു. പലപ്പോഴും എപ്പിലപ്സി വന്ന രോഗിയെ പോലെ വളഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ എന്നാലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.

നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഒരുമിച്ചു സ്നേഹിച്ചു പോയിട്ടും തമ്മില്‍ പിണങ്ങിയിട്ടില്ല നിന്നെ പിരിയാന്‍ തോന്നിയില്ല. നിന്‍റെ മാറിടത്തില്‍ ചാഞ്ഞു കിടക്കുമ്പോള്‍ ഉണ്ടാകുന്ന സമാധാനം നിനക്കെത്ര പറഞ്ഞാലും മനസ്സിലാകില്ല. ഒരു മതാവിന്‍റെ മടിയിലെ താരാട് പോലെ ഒരു കുഞ്ഞു പിറന്നു വീണ ഉടനെ തലോടലേറ്റു കിടക്കുന്നത് പോലെയാണ്. നിന്നിലെ നന്മകളാണ് എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചത്. ചിലയിടങ്ങളില്‍ ഞാന്‍ തട്ടി വീണിട്ടും അധികം അപകടപ്പെടുത്താതെ എന്നെ കൂടുതല്‍ കരുത്തോടെ പിടിച്ചു എഴുന്നെല്പിച്ചു .

നിന്നില്‍ അലിഞ്ഞു തീരാന്‍ വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് നിന്‍റെ നെഞ്ചില്‍ ഇരുമ്പ്ദ ദ്ണ്ടുകളാല്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി. എന്നിട്ടും ഒരു തുള്ളി കണ്ണീര്‍ നീ വീഴ്ത്തിയില്ല. ഒരു കളിയുടെ പേരില്‍ നിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലോകം ഏറെ ശ്രമിച്ചിട്ടും മാലോകര്‍ക്ക് മുന്നില്‍ നീ തല ഉഴര്‍ത്തി നിന്നത് കണ്ടപ്പോള്‍ സന്തോഷംകൊണ്ട് ബാഷ്പകണങ്ങള്‍ എന്‍റെ ഇരുകവിളിലും ഒഴുകുന്നുണ്ടായിരുന്നു.

അന്നൊക്കെ നിന്റെ മാറില്‍ വര്‍ണ്ണ ബള്‍ബുകള്‍ ചാര്‍ത്തിയത് സെപ്റ്റംബരിലായിയിരുന്നു. പിന്നീട് നിന്റെ വര്‍ണ്ണ സൌന്ദര്യം ഈ തണുത്ത ഡിസംബറിലായി. എനിക്ക് ഒത്തിരി ഇഷ്ടമായി ഡിസംബര്‍ മാസത്തില്‍ നിന്നെ ഹാരമിട്ടു കാണുന്നത് കാരണം. നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത്‌ 1986 ഡിസംബര്‍ ആറാം തീയതിയായിരുന്നല്ലോ. നിനക്കൊര്‍മ്മയുണ്ടോ അന്ന് നിന്നെ കണ്ടു മുട്ടിയ നാളുകള്‍.

എന്‍റെ ശരീരവും ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു .നിന്നെ കണ്ട സന്തോഷത്തിന്‍റെ നിമിഷം അതുകൊണ്ടായിരിക്കാം രണ്ടാഴ്ച പ്രകൃതി നിന്നെ തനുപ്പിച്ച്തു മഴയെ പ്രണയിക്കുന്ന എന്നെ നിന്നിലേക്ക് അടുക്കാന്‍ വേണ്ടി തോരാതെ പെഴ്തിറങ്ങിയത്.

ഒറ്റയ്ക്ക് നിന്നിരുന്ന ഷെറോട്ടനു അഭിമുഖമായി നിന്ന് കൊണ്ട് അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു അതിനെക്കാള്‍ വലിയ അംബരച്ചുംബികള്‍ അതിനു ചുറ്റും നിനക്ക് സ്വന്തമായികാണാന്‍. ഇന്നത് യാഥാര്‍ഥ്യമായി. ഒരു പാടുകഥകള്‍ നമുക്ക്‌ പറയാനില്ലേ നിനക്ക് എന്നെ പറ്റിയും എനിക്ക് നിന്നെ പറ്റിയും പറഞ്ഞാല്‍ തീരാത്ത കഥകള്‍. നീ എനിക്ക് തന്ന ഒരു പാട് അനുഗ്രഹത്തിന്‍റെ കഥകള്‍ നമുക്ക് വീണ്ടും കാണാം ഇപ്പോള്‍ ഞാനും വിട പറയട്ടെ. .


വീണ്ടും ഞാന്‍ എന്‍റെ വികൃതി തരങ്ങളുമായി വരാം ..ഈ വര്‍ഷത്തെ അവസാന പോസ്റ്റ്‌ ..

 തുടരും ..

Tuesday, September 30, 2014










മകനെ നിനക്കായ്‌ 



നിനക്കാതെ വന്നെന്നില്‍ വളര്‍ന്നു മുത്തായ്‌
എനിക്കായ്‌ തീര്‍ത്തല്ലോ  സ്നേഹ തീര്‍ത്ഥം 
കാര്‍മുകില്‍  വര്‍ണ്ണ ചാരുതയാല്‍  
എനിക്കായ്‌ തന്നു ഒരായിരം വര്‍ണങ്ങള്‍ 

ഉദരത്തില്‍ കിടന്നു നീ തൊഴിച്ച നേരം 

ശാസ്ത്രങ്ങള്‍ ചൊല്ലീ നീ സുന്ദരിയെന്ന്  

സുന്ദരി കുറുമ്പിയെ കിനാവ്‌ കണ്ടു 
വര്‍ണ്ണയുടുപ്പു ഞാന്‍ നിനക്കായ് തുന്നി 


കുഞ്ഞിളം കൈകാല്‍ മൊഞ്ചു നോക്കി 

മൊഴിയും സോദരി ഐസ്സ്മിഠായിയെന്ന്
സുന്ദരിയാം നിന്‍ ചേച്ചിയെ കാണ്‍കെ   
കുഞ്ഞിളം മോണക്കാട്ടി നീ ചിരിക്കും


അരികിലായ്‌ നില്‍ക്കും സോദരന്‍  
കുഞ്ഞിളം കവിളില്‍ തലോടിടുന്നു

ചേട്ടനെ കാണ്‍കെ വിജയിയെ പോല്‍ 
കൈകാലുയര്‍ത്തി നീ തിമിര്‍ത്തിടുന്നു .  

സ്നേഹ മുത്തം നല്‍കി നിന്‍ കവിളില്‍   
രാരീരം പാടിയുറക്കിടും ഞാന്‍   
താരാട്ട് പാടാനായവര്‍ മത്സരിക്കെ
താളം പിടിച്ചു നീ കണ്‍ തുറക്കും.

അന്നൊരു ഒക്ടോബര്‍ ഒന്നിന്‍ രാവില്‍ 
നിന്മുഖം കാണ്‍കെ   പേറ്റുനോവകന്നു .
ഇന്നു നീ ഉച്ചവെയില്‍  ഉദിച്ചപോല്‍ 
യുവത്വമായ്‌ സന്തോഷ പ്രസരിപ്പാല്‍ .

അന്ന് നിന്‍ കുസൃതികള്‍  ഒര്ത്തിടുമ്പോള്‍ 
അറിയാതെ കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു.
കോണിപ്പടിയില്‍ നിന്നും താഴെ വീഴ്കെ  
മാതാപിതാ മനസ്സില്‍ തീക്കനല്‍ തീര്‍ത്തു  .

ഐസിയുവിന്‍ മുന്നില്‍ ഇരുദിനങ്ങള്‍ 
വേദഗ്രന്ധത്തിന്‍ കീര്‍ത്തനത്താല്‍ .
നാഥന്‍റെ നാമങ്ങള്‍ ചൊല്ലി തീര്‍ത്തു


നിന്‍ സുഖ ക്ഷേമ  പ്രാപ്തിക്കായ്‌ .

മകനെ നീയറിയുക  സ്വര്‍ഗ്ഗ ലോകം
നമുക്കായ് തീര്ത്തൊരു പുണ്യ ലോകം.
അതിനായ് ജയിക്ക നീ പാരിലെന്നും
നാഥനെ ഓര്‍ത്തും നന്മകള്‍ ചെയ്തും... 

ഇന്നു എന്‍റെ ഷബീര്‍ മോന്‍റെ  ഇരുപത്തിഒന്നാം  ജെന്മദിനം  അവനു വേണ്ടി ഇതു സമര്‍പ്പിക്കുന്നു ...

Saturday, June 7, 2014


 മൌനമായി 

അറിയുന്നുവോ നീയെന്‍ പ്രണയ മധുരം 

അറിയുന്നുവോ മൃദുലഹൃദയ നൊമ്പരം 

അറിയാതെ മൂടിവച്ചകതാരില്‍ ഞാന്‍

അറിയാതെ പ്രണയപാളി തുറക്കുന്നുവോ നീ ?

ഗൂഡമായിഒളിപ്പിച്ചു പുസ്തക താളില്‍

അഴ്കൊള്ളും പ്രേമഗാന മെഴുതിയന്തിനു  നീ 

ആലോല മോഴുകിയ പ്രേമരാഗജ്വലങ്ങല്‍ 

ആസുരത്തിരകളായി ഉള്ളുലയ്ക്കുന്നു നീ\

അലയില്ലാകടല്‍  പോലെ മൌനമത്രേ നിന്‍ മുഖം 

അകക്കാമ്പിലുയരുന്ന  അനുരാഗതുകില്‍മേളം 

അനല്‍പമാം കൌതുകത്താലെ നില്‍പ്പു നിശബ്ദമായ്‌ ഞാന്‍ 

അരുവിയിലലസാം ഒഴുകും നൌകപോല്‍  യെന്‍മാനസം 






**********************************