എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Friday, December 15, 2017

എന്റെ യാത്രനുഭവം 3 ഭാഗം ..ക്രിസ്തുമസ്സ് ഓർമ്മകളെന്നെ എത്തിക്കുന്നത് ,എന്റ കുട്ടിക്കാലത്തേക്കാണ്. പത്ത് ദിവസത്തെ അവധികളും ഡിസംബർ 24 ഉപ്പ വാങ്ങി വരുന്ന കേക്കും ,ചെറിയ കാലുള്ള വട്ടത്തിൽ ഉള്ള മര പലകയിൽ മുകളിൽ നല്ല മധുര മാർന്ന വെള്ള ക്രീമും അതിൽ റോസ് കളറിൽ Marry Xmas എഴുതിയ കേക്ക് തിന്നാൽ നല്ല കൊതിയായിരുന്നു - എന്റെ ഉപ്പ കോൺവെന്റ് സ്കൂൾ മാഷായത് കൊണ്ടാവാം ഉപ്പ ഞങ്ങൾക്ക് ഈ മധുരം വാങ്ങി തരുന്നത്. കല്യാണമൊക്കെ കഴിഞ്ഞപ്പോൾ കൂടക്കടവത്തെ വീടിന്റെ എതിർവശത്തെ പുഴക്കരയിലെ (പാണ്ഡ്യാലയുടെ മുറ്റത്ത് ) വീടിന്റെ കോണിപ്പടിയിൽ സ്റ്റാർ ലൈറ്റ് കാണുന്നതും ഒരു തവണ അവിടെ നടന്ന ക്രിസ്തുമസ് കരോൾ പുഴയുടെ ഇക്കരെ നിന്നും വീടിന്റെ മുകളിലെ ജനാല വഴി നോക്കി കണ്ടു.. ഖത്തറിൽ എത്തിയപ്പോൾ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന്റെ പ്രവർത്തകയായി ഈദ് സൗഹൃദ സംഗമങ്ങിലൂടെ ദോഹയിലെ ധാരാളം ക്രിസ്തീയ, ഹിന്ദു കുടുംബാഗങ്ങളുമായി പരിചയപ്പെടാൻ അവസരം ഉണ്ടായി. അന്നൊന്നും ഇന്നത്തെ പോലെ ഒരു പാട് കൂട്ടായ്മകൾ ഉണ്ടായിരുന്നില്ല .1999 ൽ അന്ന് ദോഹയിലുളള ICRC ൽ രൂപീകരിച്ച ആർട്ട് വിംഗിൽ എന്റെ ഭർത്താവിന്റെ കൂടെ ഞാനും ചേർന്നു. ദോഹയിലെ വലിയ കലാകാരൻമാരുടെ കൂടെ ഈ പാവപ്പെട്ടവളും എക്സികുട്ടീവ് അംഗമായപ്പോൾ - അതു ഒരു പക്ഷെ എനിക്ക് വിദ്യാഭ്യാസ ജീവിതത്തിലും, കലാ സാഹിത്യ രംഗത്തും ഒരു വേറിട്ട അനുഭവം ഉണ്ടാക്കി. അവിടെ എനിക്ക് മൂത്ത കുറെ സഹോദരൻമാർ ,SAM ബഷീർക്ക ,നജീബ് മാടായി ,മഞ്ഞിയിൽ അസീസ്ക്ക ,മുത്തുക്ക ,ഇഖ്ബാൽ ചേറ്റുവ ,ആർട്ടിസ്റ്റ് സുരേന്ദ്രൻ മാഷ്, ബന്ന ചേന്ദമംഗല്ലൂർ ,ഷൗക്കത്ത് ,ചന്ദ്രൻ മാഷ് , ആനിചേച്ചി , ശോഭാനായർ. ഗോപിനാഥ് കൈന്താർ ആവണി വിജയകുമാർ, പ്രമോദ് ,മോളി എബ്രഹാം ,രാജേഷ് കൊല്ലം ,..അത് പോലെ അന്നത്തെ കുഞ്ഞുങ്ങളും ഇപ്പോൾ വലിയ സിനിമാനടികളായ ഐശ്യര്യ മുരളി , ഗായികമാരായ പാർവ്വതി, നിത്യ മാമൻ , മൃതുല മുകുന്തൻ ,ലക്ഷ്മിമുരളി , രഷ്മി.. അത് പോലെ മേഘന സഹോദരിമാർ, മട്ടന്നൂർ ഗംഗാദരൻ എല്ലാവരുടെയും കുടുംബ അംഗങ്ങളും ചേർന്ന കുടുംബമായിരുന്നു ഞങ്ങളുടെ 'ICRC Arts wing കുടുംബം .. പെരുന്നാൾ വന്നാലും ഓണം വന്നാലും ക്രിസ്തുമസ്സ് വന്നാലും ഞങ്ങൾ ആഘോഷിക്കും. ഞാനാദ്യമായി ക്രിസ്തുമസ്സ് ആഘോഷത്തിൽ പങ്കെടുത്തത് ദോഹ ബാങ്ക് മാനേജർ കെ.വി. സാമുവലിന്റെയും 

Sunday, November 12, 2017




ഭാഗം 2 രണ്ട് യാത്രയുടെ തുടക്കം...

ഞാൻ ആദ്യമായി പ്ലെയിൻ യാത്ര ചെയ്തത് മാത്രമല്ലേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളൂ ,ഖത്തറിലെ കാണാകാഴ്ച്ചകൾ പറയുന്നതിന് മുമ്പ് .. ഒന്ന്നിന്നേ ഒരു കാര്യം പറയാം ഞാനാരാ ഞാനെവിടുന്നു വരുന്നു എന്നും കൂടി പറയട്ടെ .എന്റെ പേർ ഐഡിയിൽ ഉള്ളത് തന്നെയാണ് . അന്നൊരു മാർച്ച് മാസം വൈകിട്ട് 5: 20 സമയത്താണ് ഈ ലോകത്തേക്ക് ഉള്ള എന്റെ യാത്ര അവിടെ നിന്നു തുടങ്ങാം മീത്തൽ മഠത്തിൽ കുഞ്ഞബുള്ള ഹാജിയുടെയും കണ്ടോത്ത് മീത്തൽ ഉപ്പെണ്ണ ജ്ജുമ്മയുടെയും അഞ്ച് മക്കളിൽ മദ്ധ്യത്തിൽ ജെന്മം കൊണ്ടവൾ .. അത് കൊണ്ട് ഞാനെപ്പഴും വെള്ളത്തിലാണ് എന്ന് കരുതിയിട്ടുണ്ടെങ്കിൽ തെറ്റി..മുത്ത രണ്ട് ഇക്കാക്കമാരുടെ കുസൃതി കാരിയായ പുന്നാര അനുജത്തി .ഇളയ സഹോദരിമാർക്ക് വാശിക്കാരിയായ ജേഷ്ടത്തി. കുഞ്ഞുനാളിലെന്റ യാത്ര ഉമ്മാന്റെ വീടായ ചീക്കോന്നുമ്മൽ അതാണ് വലിയ യാത്ര അതും ആറുമാസം കൂടുമ്പോൾ മൂന്ന് ദിവസം ,അല്ലെങ്കിൽ എന്റെ അമ്മാവനായ പക്രൻ ഇക്ക ഖത്തറിൽ നിന്നും വന്നാൽ പോകും പെട്ടി പൊളിക്കാൻ വേണ്ടി ഉമ്മ മുത്തപെങ്ങൾ അന്നും കണ്ടോത്ത് കുനിയിലെ സ്രാമ്പികുളത്തിൽ എന്നെ നീന്തിച്ചതിനു പക്രൻ ഇക്കാ നോട് ആരോ ചൂടാവുന്നത് ഞാൻ കേട്ടിരുന്നു. നല്ല പളാപളാ മിന്നുന്ന സൽവാർ കമ്മീസ് കിട്ടിയത് ഓർമ്മയുണ്ട് അത് ഇട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലം "അടിയെന്നടീ റക്കമ്മ " എന്ന പാട്ട് ഞാനും k.c അഷ്റഫും കൂടി ഡിസ്ക്കോ ഡാൻസ് മദ്രസ്സയിൽ വച്ചു കളിച്ചതിനു കൂട്ടുകാർ കളിയാക്കിയിരുന്നു പക്ഷേ അന്നെനിക്ക് ദേഷ്യമോ നാണമോ തോന്നിയില്ല . അഷ്റഫിന് 7 ക്ലാസ്സ് എത്തിയപ്പോൾ കുട്ടികൾ പേർ ചേർത്ത് പറയുമ്പോൾ നാണം വന്ന് തുടങ്ങി അപ്പോഴേക്കും അവൻ ഹൈസ്കൂളിലേക്ക് പോയി.പിന്നീട് ഞാൻ അവനെ അടുത്ത് വെച്ച് കണ്ടത് 1999 ലെ ഉമ്ര ക്ക് ഇടയിലാണ്. ഉപ്പാന്റെ കൂടെ കോഴിക്കോടിനു ഞാനും എന്റെ ഇഖ്ബാൽക്കയും കൂടി ഒരു യാത്രയുണ്ട് നല്ല രസമാണ് ,നമ്മൾ വണ്ടിയിലിരുന്നാൽ പുറത്തെ കാഴ്ചകൾ നമ്മളെക്കാളും വേഗത്തിൽ പിന്നോട്ട് ഓടുന്ന കാഴ്ച നല്ല രസമാണ്. കോഴിക്കോട് എത്തിയാൽ ബസ്റ്റാൻഡിലെ പൊടിപടലത്തോട് കൂടിയ കരിമ്പ് ജൂസ് കുടിച്ച് ഉപ്പാനെ കാണിക്കുന്ന അംബുജാക്ഷൻ ഡോക്ടറെ അടുത്തേക്ക് അത് കഴിഞ്ഞ് ,ഞങ്ങൾക്ക് ഇഷ്ടപെട്ട മുട്ടയൊളിച്ചു നിൽക്കുന്ന ചിക്കൻ ബിരിയാണി തിന്നാൻ ട്ടോപ്പ് ഫോം ഹോട്ടലിലേക്ക് .ചിലപ്പോൾ രുചി റസ്റ്റോറന്റിലെ പായ മടക്കി വെച്ചത് പോലെയുള്ള നെയ്റോസ്റ്റ് ദോശ ഹോട്ടലിന്റെ പേർ പോലെ നല്ല രുചിയായിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ നിന്നുമാണ് ഒറ്റക്കൊരു വിനോദയാത്ര പോയത് വീടിന്റെ പരിസര പ്രദേശമായ പെരുവണ്ണാമൂഴി ഡാമിലേക്ക് ആയിരുന്നു എന്റെ വിനോദയാത്ര പോയത്. രാവിലെ ഉമ്മ പശുവിൻ നെയ്യിൽ ഉണ്ടാക്കിയ നെയ്ച്ചോറ് വായ ഇലയിൽ തേങ്ങാ ചമ്മന്തി ചേർത്തുണ്ടാക്കിയ മുട്ട പൊരിച്ചത് വെച്ച് പൊതിഞ്ഞു തന്നു  "ഹോ എന്തു മണമായിരുന്നു  രുചി രുചി പറയുകയും വേണ്ട "  നീല പാവാടയും വെള്ളകുപ്പായവും ഇട്ട് രണ്ട് സൈഡിലും റോസ് റിബൺ കൊണ്ട് കെട്ടിവെച്ച് കാലിൽ റബർ ചെരുപ്പിട്ട് വരിയിൽ നടന്നു. മുണ്ടക്കുറ്റിയിൽ എത്തിയപ്പോൾ ശങ്കരൻ മാസ്റ്ററുടെ വീട്ടിൽ മുന്നിൽ നിന്നും ഉള്ളിയിട്ട് പഞ്ചാര വെള്ളം കുടിച്ച് .വരിവരിയായി നിന്ന് ശർക്കര ഇട്ട് കുഴച്ച അവിൽ ഒരു കടലാസിൽ പൊതിഞ്ഞത് കൂടി ബേഗിൽ വച്ച് .മുന്നിൽ കുഞ്ഞാലി മാഷ്,രാജേന്ദ്രൻ മാഷ് ,പത്മിനി ടീച്ചർ ,ഹിന്ദിട്ടീച്ചർ, ദാമോദരൻ മാഷും ,കൂടി നടന്ന് പ്രകൃതി ഭംഗി ആസ്വദിച്ച് ജാനകി കാടിന്റെ നടുവിലെ മൺപാതകൾ ഞങ്ങൾ പിന്നിലാക്കി പുഴയോരത്ത് എത്തുമ്പോൾ പതിനൊന്ന് മണി ആയി കാണും ,പാതി വഴിയിൽ നിന്നും കിട്ടിയ അവിൽ പൊതികൾ അഴിച്ചു എല്ലാവരും കുഞ്ഞു വയറുകൾ നിറച്ചു. .വെള്ളാരം കല്ലുകളെ തഴുകി പൊട്ടിച്ചിരിക്കുന്ന ആ വജ്ര തുള്ളികൾ മുഖത്ത് പതിഞ്ഞപ്പോൾ കിലേ മീറ്ററുകൾ നടന്ന ക്ഷീണമകന്നു. വീണ്ടുമാ പുഴയോരത്ത് കൂടി പാട്ട് പാടിയും കടംകഥ പറഞ്ഞും കുട്ടി പട്ടാളം നടന്നു അടുത്ത പഞ്ചായത്തായ പന്തിരക്കര എത്തി ,എന്നെ പോലെ ചില കുട്ടികൾക്ക് മുഴുത്ത തുടകൾ തമ്മിലുരസി തൊലി പോകുന്നുണ്ടോ എന്ന് ചെറിയ സംശയം ,"ഹേയ് "എനിക്ക് തോനിയതാണ് കേട്ടോ? സ്വന്തം കട്ടെടുക്കുമ്പോഴാണ് മറ്റുള്ളവരും കള്ളൻമാരാണോ എന്ന സംശംയം തോന്നുക അത് പോലെ തോന്നിയതാണ് .. സമയം ഒരുമണിയൊക്കെ കഴിഞ്ഞു കാണും പെരുവണ്ണാമൂഴിക്കടുത്ത് തന്നെ എത്തി. എല്ലാവരും വീട്ടിൽ നിന്നും കൊണ്ട് വന്ന പൊതികൾ ഒരോരുത്തരായി തുറന്നു. മാതൃഭൂമി പേപ്പറിനുള്ളിൽ വാഴ ഇലയിൽ പൊതിഞ്ഞ നെയ്ച്ചോറിന്റെ മണം എന്നെക്കാളും ആസ്വദിച്ചത് എന്റെ അടുത്തിരുന്ന റംലയായിരുന്നു ,അവളെന്റെ കൂടെ ഇന്നില്ലങ്കിലും രണ്ടു പേരും കൂടി പരസ്പരം കൈമാറി തിന്ന ആ ചോറിന്റെ മണം മൂക്കിൻ തുമ്പത്ത് ഉണ്ടെന്ന് തോന്നുന്നു. .അൽപ്പം വിശ്രമം കഴിഞ്ഞു നടക്കാൻ നിൽക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന പാറ കല്ലിൽ തട്ടി കാലിന്റെ തള്ള വിരലിൽ തൊപ്പിയിട്ടത് .അതിനു വർക്കി മാഷുടെ അഭിപ്രായപ്രകാരം പത്മിനി ടീച്ചറാണോ ,മാതു ട്ടീച്ചറോ എന്നറിയില്ല എന്തോ പച്ചില ചതച്ചു കാലിൽ വയ്ച്ചു തന്നു . പെരുണ്ണാമുഴി എത്തി പൂന്തോട്ടവും ,മുതല വളർത്തു കേന്ദ്രവും കണ്ടു ,ഇടക്ക് വരി തെറ്റി നടക്കുമ്പോൾ ചുവന്ന തുടുത്ത മുഖത്തെ കൊമ്പൻ മീശ ശങ്കരൻ മാഷ് വിറപ്പിക്കുന്നുണ്ടായിരുന്നു. ആൺ കുട്ടികളുടെ ലൈനിൽ നിന്നും ,പേര് ഇവിടെ പറയുന്നില്ല ,അവരെല്ലാം ലൈനായി നടക്കുന്ന പെൺകുട്ടികളെ ലൈനാക്കാൻ കിട്ടുമോ എന്ന് ഇടക്ക് ഇടം കണ്ണാലേ നോക്കുന്നത് ഏൽ പി സ്കൂളിലെ കുട്ടികളായ ഞങ്ങളും കാണുന്നുണ്ടായിരുന്നു. തിരിച്ചു കുറ്റ്യാടിക്ക് മൂഴിയിൽ നിന്നും ബസ് കയറുമ്പോൾ 25 പൈസക്ക് മധുര നാരങ്ങ മുറിച്ച് മുളക് പുരട്ടി ഉപ്പ് ചേർത്തത് വാങ്ങി തിന്നാനും മറന്നില്ല
. ( നോക്കട്ടെ തുടരാം )




എനിക്ക്  വീണ്ടുമൊരു കുഞ്ഞായി  പിറക്കണം മാമന്മാര്‍ എന്നെ ഇറുക്കി  ഉമ്മവേക്കുമ്പോള്‍
പറയണം മാമന്മാര്‍ ചീത്തയാണെന്ന് .
എനിക്ക് ജീപ്പില്‍ ഹൈസ്ക്കൂളിലും  കോളേജിലും പോകണം
എന്നിട്ടാ  ഡ്രൈവറുടെ പിറകില്‍ തന്നെ ഇരിക്കാന്‍.
മുന്നിലിരിക്കുന്ന അപ്പൂപ്പന്‍മാരുടെ കൈകള്‍
 എന്‍റെ മാറിടം തേടിവരുമ്പോള്‍  സടകുടഞ്ഞെ ണീറ്റിരുന്ന്
ആ കൈകളുടെ ഉടമയെ നാലാള്‍ക്കുമുന്നിലിട്ടു തല്ലണം.
ആ ശകടത്തിലിരിക്കും ആണുങ്ങള്‍ എല്ലാം മൌനത്തിലിരിക്കുമ്പോള്‍
എനിക്കവരോട് ചോദിക്കണം നാളെ നിങ്ങളുടെ മകളെ ഇവന്‍മാര്‍ ദ്രോഹിചാലും
ഇതുപോലെ മിണ്ടാതെ ഷണ്ഡന്‍മാര്‍ ആയിരുന്നോളണ്ണം .


എന്‍റെ യാത്രയുടെ തുടര്‍ച്ച


നീ ഒന്നാമതായി എത്തിയെന്റെ ജീവിതമുഴുവനും കണ്ണീർ കുതിർത്തു നീ കടന്നുകളഞ്ഞത് വേതനിക്കുന്ന ഒരു യാത്രയുടെ ഓർമ്മപ്പെടുത്തി കൊണ്ടാണ് വന്നെത്തിയത്. ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഞാനിഷ്ടപെടാത്ത യാത്ര .. ജനുവരി 5 ചെവ്വാഴ്ച വൈകിട്ട് ഓഫീസ് കഴിഞ്ഞു വീട്ടിൽ എത്തി എന്റെ പച്ചകറികളോടെല്ലാം കിന്നാരങ്ങൾ പറഞ്ഞു അവരെ തണുത്ത വെള്ളത്തിൽ കുളിപ്പിച്ചു. 7 മണിക്ക് തന്നെ ഭക്ഷണം കഴിക്കുന്ന ശീലമുള്ളത് കാരണം തിരക്കിട്ട് രാത്രി ഭക്ഷണം ഉണ്ടാക്കികഴിച്ചു ,FCC യിൽ ഒരു മീറ്റിം ഉണ്ട് പോകാൻ വേണ്ടി വേഗം ഒരുങ്ങി ,അബൂ ഷെമീൽ വന്നു ഭക്ഷണം കഴിച്ചു നാട്ടിൽ വൈകിട്ട് വിളിച്ചില്ല എന്നോർത്തു സാരമില്ല പോകുന്ന വഴിക്ക് വിളിക്കാം രാവിലെ വിളിച്ചതല്ലേ ?ഞങ്ങൾ രണ്ടാളും ഇറങ്ങി ഗൈറ്റ് പൂട്ടാൻ നോക്കുമ്പോൾ ഞാൻ പറഞ്ഞു എനിക്ക് വരാൻ മടി ഞാൻ വരുന്നില്ല സമയം 7 നു തുടങ്ങുന്ന മീറ്റിങ്ങിനു 7:40 ആയിട്ട് പോകുന്നത് ഞാനില്ല എന്ന് പറഞ്ഞ് ധരിച്ച ഫർദ്ദ മുറ്റത്ത് നിന്ന് തന്നെ അഴിച്ച് അകത്തേക്ക് ഓടി ഒരു ഭാഗത്ത് വലിച്ചെറിഞ്ഞു കട്ടിലിൽ കിടന്നു. മനസ്സിൽ അറിയാത്ത ഒരു വീർപ്പ് മുട്ടൽ ,
ഓഫീസ് സമയം കിട്ടിയപ്പോൾ FB നോക്കിയതാണ് ,ഒന്ന് നോക്കട്ടെ എന്നിട്ട് വേണം നാട്ടിൽ നെറ്റ് വഴിവിളിക്കാൻ . Ac ഓണാക്കി കിടന്നിട്ടും ചുട്ടുപൊള്ളുന്നത് പോലെ .. കൈയിൽ മൊബെൽ എടുത്ത് നെറ്റ് ഓണാക്കി ഒരു പാട് മെസ്സേജുകൾ വാട്ട്സപ്പിലും മെസ്സേജുകൾ വന്നു കിടക്കുന്നു. FB Frind ഒരിക്കലും മില്ലാത്ത രണ്ട് മൂന്ന് വട്ടം സെലാം ചെല്ലുന്നു. സെലാം മടക്കിയപ്പോൾ ഉമ്മാക്കെല്ലാം സുഖമല്ലേ ? ഉമ്മ ഇപ്പോൾഎവിടെ എന്ന ഒരു ചോദ്യം . ,ഇത് വരെ എന്നോട് പേഴ്സണൽ ചാറ്റും മറ്റും ചെയ്യാത്ത ആളായത് കൊണ്ട് ഞാൻ പറഞ്ഞു ,എന്റെ മുത്ത ഇക്കാക്കാന്റെ വീട്ടിണ് എന്ന് .അപ്പോൾ അവൻ ചോദിച്ചു ഇന്നോ മറ്റോ ഉമ്മ ഹോസ്പിറ്റലിൽ പോയോ ? ഇല്ലാ .ഉമ്മാക്ക് ????? എന്ന് ചോദിച്ചു കൊണ്ട് അവൻ നെറ്റ് ഓഫ് ലൈൻ ആയി. . അപ്പോഴേക്കും അബൂ ഷെമീൽ അടുത്ത് വന്ന് കിടന്നു. എന്റെ മൊബൈൽ റിംചെയ്തു നോക്കുമ്പോൾ ഉമ്മാന്റെ നമ്പറിൽ നിന്നും നാട്ടിൽ വിളിക്കുന്ന സമയം കഴിഞ്ഞത് കൊണ്ട ഉമ്മ വിളിക്കുന്നതാ ഉമ്മാനെ വിളിക്കട്ടെ എന്ന് കരുതി തിരിച്ച് വിളിച്ചപ്പോൾ ബിസി തന്നെ , മൂപ്പരുടെ മൊബൈൽ ഉമ്മാന്റെ നമ്പറിൽ നിന്നും വിളിക്കുന്നു ഞാനുടനെ എടുത്തു ,അപ്പോൾ നാട്ടിൽ നിന്നും എന്റെ സഹോദരീ പുത്രിയിൽ നിന്നും വന്ന മെസ്സേജ് സായിച്ചാ.. ഉമ്മമാ വീഴാൻ പോയി ഒരു ഓമ്മ'യു ഇല്ലാ അമാനാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി എന്ന് പറഞ്ഞ് അവൾ കട്ട് ചെയ്തു .തിരിച്ച് വീണ്ടും വിളിച്ചപ്പോൾ ഞാൻ ചോദിക്കുന്നു ഉമ്മാക്ക് വീണിട്ട് എവിടെയെങ്കിലും പറ്റിയിട്ടുണ്ടോ ?.. പ്രാർത്ഥിക്ക് നിങ്ങൾ എന്ന് അവൾ പറഞ്ഞു . ഞാനും അവളെക്കാളും ചെറിയ കുട്ടിയായി .അബൂ ഷെമീൽ നാട്ടിലുള്ള സഹോദരനെയും സഹോദരി ഭർത്താവിനെയും ഞാൻ കേൾക്കാതെ വിളിക്കുന്നു. ദോഹയിലുള്ള ഇഖ്ബാൽക്കാനെ ഞാൻ വിളിച്ചുകൊണ്ടിരിക്കുന്നു കിട്ടുന്നില്ല ഫോൺ ബിസി തന്നെ .. അവൻ എന്നെ വിളിച്ചപ്പോൾ സെലാം പോലും ചൊല്ലാതെ തന്നെ ഉമ്മാക്ക് സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ട് പോയി ,"തിരിച്ചു അവന്റ മറുപടിയല്ല നമ്മളെ ഒറ്റക്കാക്കി ഉമ്മ നമ്മളെ വിട്ട് പോയി .. മൊബൈൽ എന്ത് ചെയ്തു എന്നോ? പിന്നിട് എനിക്കറിയില്ലായിരുന്നു. ഞാൻ മരിച്ചാലും ഉമ്മാക്ക് ഒന്നും പറ്റില്ല എന്നെന്റെ മനസ്സിന്റെ വിശ്വാസമാണ് തകർന്നു പോയത്. നാട്ടിലേക്ക് പോകാൻ വേണ്ടി ട്ടിക്കറ്റുകൾ ഇല്ലെങ്കിലും എന്നെയും കൂട്ടി എയർപോർട്ടിലേക്ക് ,അതിനു മുമ്പ് തന്നെ ഇഖ്ബാൽക്ക റൂമിലെ ആളുടെ കൂടെ എയർപ്പോർട്ടിൽ എത്തി അവിടെ നിന്നും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് .ഞങ്ങൾ മരണ വിവര ഉറപ്പിച്ചറിയുമ്പേഴേക്കും കോഴിക്കോടിനുള്ള ഇന്ത്യൻ എയർലൈൻസ് ,ഖത്തർ എയർവേസ് രണ്ട് ഫ്ലൈറ്റുകൾ മാത്രമാണ് ഉള്ളത് ,പിന്നെ കൊച്ചിക്കും തിരുവനന്തപുരം എല്ലാം ഫുൾ . വെയിറ്റിംലീസ്റ്റിൽ കിടക്കുനവർ തന്നെ കൂടുതൽ . എയർപ്പോർട്ടിൽ 35 വർഷം യാത്ര ചെയ്ത് പരിചയസമ്പന്നരായ വർ ആഴ്ച്ചയിൽ രണ്ട് തവണ പോകുന്നവർ വരെ കൂടെയുണ്ട്. അവസാന നിലക്ക് ഖത്തർ എയർവേസിൽ എനിക്കും ഇഖ്ബാൽക്കാക്കും സീറ്റ് കിട്ടി ബോർഡിം പാസ്സുമായി ഓടുകയാണ് ,എല്ലാവരും എയർപോർട്ടിൽ നിന്നും യാത്ര പറഞ്ഞു പിരിഞ്ഞു പോയി. ലാസ്റ്റ് ബസ്സിൽ കയറാൻ വേണ്ടി ബോർഡിം പാസ്സ് കൈയിൻ നിന്നും വാങ്ങി ഗെയിറ്റ് കടക്കാൻ കാത്തു നിൽക്കുമ്പോഴാതാ പറയുന്നു. ബോർഡിം പാസ്സ് ഇഷ്യൂ ചെയ്ത ഡെയിറ്റ് മാറിപോയിരിക്കുന്നു 15 മിനുറ്റ് മാത്രം ഫ്ലൈറ്റ് പറന്നുയരാൻ ,ഞാനും സഹോദരനും ഭ്രാന്തൻമാരെ പോലെ പലരെയും സമീപിക്കുന്നു. അബൂ ഷെമീലിനെ വിളിച്ചു അവർ തിരിച്ചുവന്നു എയർപ്പോർട്ട് മാനേജരെ കണ്ടു കാര്യങ്ങൾ പറഞ്ഞു റെഡിയാക്കുമ്പോഴേക്കും ഫ്ലൈറ്റ് 'ട്ടേക്ക് ഓഫ് ആയിരിക്കുന്നു. .കൈയ്യിൽ കിട്ടിയ ബോർഡിം പാസ്സുമായി ഞങ്ങളുടെ പൊന്നുമ്മാന്റെ മുഖമൊന്നു അവസാനമായി കാണാൻ പറ്റാതെ ലോകത്തിലെ തന്നെ വലിയ നിർഭാഗ്യാവാൻമാരായ മക്കളാണ് ഞങ്ങൾ .സഹോദരൻ ഒരു മാസമായിട്ടില്ല നാട്ടിൽ നിന്നും വന്നിട്ട് .തിരിച്ചിറങ്ങിയ ഞങ്ങളെ പുറത്ത് എയർപ്പോർട്ട് മാനേജർ ട്യൂട്ടി ഓഫീസർ കൗഡർ ബോർഡിം പാസ്സ് തന്നവർ എല്ലാം അടുത്ത് വന്നു സോറികളുടെ കൊണ്ട് മൂടുന്നു. മാനേജർ എന്നോട് പറയുന്നു ഒരു റിട്ടൺ കംപ്ലയിന്റ് എഴുതി തരൂ." ഞാൻ ചോദിച്ചു ഒരു പരാതി എഴുതി തന്നാൽ എനിക്കെന്റെ ഉമ്മാനെ കാണിച്ചു തരാൻ പറ്റുമോ ?.ആരുടെ കയ്യിലും അതിനുള്ള ഉത്തരമില്ല പിന്നെ ഞാനെന്തിനു പരാതി കൊടുക്കണം ,ആ സമയം എന്റെ നാവിൽ നിന്നും ആ വാക്ക് പറയിപ്പിച്ച അള്ളാഹുവിന് സ്തുതി .അല്ലെങ്കിൽ ഞങ്ങളെ സഹായിച്ച 6 ഉദ്യാഗസ്ഥരുടെയും ജോലി നഷ്ടമാകുമായിരുന്നു. ജനുവരി കഴിഞ്ഞ വർഷം വരെ ഉത്സാഹത്തോടെ വരവേറ്റ മാസമായിരുന്നു .കുട്ടികാലത്ത് കുറ്റ്യാടി ചന്തയിലേക്കുള്ള നടത്തം ,തിളങ്ങുന്ന ഡ്രസ്സ് ഉടുത്ത് മാനത്തും സൈക്കിളിലും റബ്ബർ ബാൻഡ് പോലെ വളയുന്ന ശരീരവും മായി വരുന്ന യുവതികളെ കാണുമ്പോൾ എനിക്ക് അൽ ബുതമായിരുന്നു. മോട്ടോർസൈക്കിൾ കിണറിനു ചുറ്റും ഓടികളിക്കുന്നവർക്ക് മരണമുണ്ടാകില്ല എന്ന് പറഞ്ഞു എന്റെ റംലയുമായി തർക്കിച്ചു നിന്നിരുന്നു, പക്ഷേ കൂട്ടുകാരി അന്നു നാം കളിച്ച ഓർമ്മകൾ മാത്രമേ നിന്റെതായി എന്റെ കയ്യിൽ ഉള്ളൂ .വർണ്ണങ്ങൾ നിറഞ്ഞ വളകളും മാലയും റിബണും ,വാങ്ങി മക്കവും മദീനയും കാണുന്ന കേമറ കയ്യിൽ പിടിച്ച് നടക്കുമ്പോൾ ഇക്കാക്കമാരെയും ഞങ്ങളെയും നിയന്ത്രിക്കാൻ വീട്ടിലെ ജോലിക്കാരിൽ ഒരാളുണ്ടാകും ഉപ്പ കുറ്റ്യാടി സ്രാമ്പിയിൽ ഇരിക്കുന്നുണ്ടാകും ഞങ്ങളെയും കാത്ത് ,തിരിച്ച് പോരുമ്പോൾ പൊരി ,വിവിധ തരം ഹലുവ ,വർത്തക കായ് ,ഈത്തപഴം എല്ലാം അടങ്ങിയ നല്ല വലിയ കെട്ട് തന്നെ ഉപ്പ അവരു കൈയ്യിൽ എൽപ്പിക്കും .ഉപ്പയോ ഉമ്മയോ ഞാൻ കാണേ ചന്തയിൽ പോയിട്ടില്ല .ഉമ്മ ഉപ്പയുടെ മരണം വരെ ഒരിക്കലും കുറ്റ്യാടി അങ്ങാടി കുട ചൂടാതെ പോകുന്നത് കണ്ടിട്ടില്ല .പക്ഷേ പെൺകുട്ടികളായഎന്നെയും അനിയത്തി മാരെയും ഉപ്പ ചന്തകാണാന്‍ വിട്ടിരുന്നു , ചില സിനിമയും കാണിച്ചിരുന്നു .എനിക്ക് ഇപ്പയും ഓര്‍മ്മയുണ്ട് കുറ്റ്യാടി യുള്ള ഒരു സിനിമാ ടാക്കീസില്‍ നിന്നും ഞാന്‍ ആദ്യമായി കണ്ട സിനിമ .കുട്ടികുപ്പായം , ഈ ചന്തയില്‍ നിന്നും വാങ്ങിയ സാദനങ്ങള്‍ എല്ലാം ഉപ്പയോ ഉമ്മയോ കുറെ ഭാഗങ്ങള്‍ ആക്കി വക്കും ,അത് ഞാനോ ,അനിയത്തി തയ്യിബയോ ,ഇക്ക്ബാല്‍ക്കയോ അടുത്ത വീടുകളില്‍ കൊണ്ട് കൊടുക്കും ,അതില്‍ എല്ലത്തിന്‍റെയും അലന്സുരിച്ചുള്ള വീടുകളില്‍ കുറഞ്ഞും കൂടിയും ഉണ്ടാകുംമായിരുന്നു . ഇരുട്ടിനെ ഭയമുള്ള ഞാന്‍ ഒരു ദിവസം മടിച്ചു നിന്നപ്പോള്‍ "കൈ കൊണ്ട് ദാനം ചെയ്തു ഷീല മാക്കാനാ നിങ്ങളെ കൊണ്ട് വിടുന്നത് .അല്ലാതെ ജോലി കാരികള്‍ മുഴുവനും കൊടുക്കില്ല എന്നത് കൊണ്ടല്ല .അത് കേട്ടു അനിയത്തി എന്‍റെ കയ്യില്‍ നിന്നും വാങ്ങി വേഗം നടക്കാന്‍ തുടങ്ങി ഞാനും പിന്നാലെ നടക്കുമ്പോള്‍ അവള്‍ ഓടി .ഞാനാണ് കാഴ്ചയിലും സംസാരത്തിലും മുന്നില്‍ നില്‍കുന്നതെങ്കിലും അവളാന്നു ഇതു പോലെ ഉള്ള വികൃതിക്കു ഒന്നാമത് അവള്‍ക്കനെങ്കില്‍ ഒരു ഇരുട്ടും പേടിയില്ല .ഒരു പക്ഷെ മാത പിതാക്കള്‍ അന്ന് അങ്ങിനെ കുട്ടികളെ കൊണ്ട് ദര്‍മ്മങ്ങള്‍ കൊടുത്തു ശീലമാകുന്നത് കൊണ്ടാവാം അന്നത്തെ കുട്ടികള്‍ വലുതയപ്പോഴും സഹജീവികളോട് കരുണയോടെ പെരുമാറുന്നത് .ജനുവരി ആറാംതീയതി ഞാനും അബൂ ശമീലും കൂടി ഉമ്മയില്ലത്ത വീട്ടില്‍ എത്തി ,അവിടെ ആരുണ്ടായിട്ടും എന്‍റെ മനസ്സിനു തണുപ്പേകാന്‍ കയിഞ്ഞില്ല .നാലുവര്‍ഷമായിട്ടും ആരും ഉറങ്ങാത്ത ആ തറവാട്ടിലെ മുറികളും മറ്റും പുതിയാപ്പിളമാര്‍ ആരോ വരുന്നത് പോലെ എല്ല്ല ബെഡ്ഷീറ്റുകളും മാറ്റി വിരിചിട്ടിരിക്കുന്നു ,നിലത്ത് തുണിയുടെ കാര്‍പ്പെറ്റ് വിരിച്ചു ആരെയോ ഉമ്മ കാത്തിരിക്കുക്കയായിരുന്നോ? .ഒരിക്കലും നൂറില്‍ കൂടുതല്‍ ഫോണില്‍ ചാര്‍ജ് ചെയ്യാത്ത ഉമ്മ അന്നു രാവിലെ എന്‍റെ മകനെ വിളിച്ചു കൂടുതല്‍ ചാര്‍ജ് ചെയ്യിപ്പിച്ചതും ഉമ്മാക്ക് ഉമ്മാടെ മരണ വിവരം പറയാന്‍ പോലും ആരെയും ബുദ്ധിമുട്ടികരുത് എന്ന നിര്‍ബന്ധമായിരിക്കാം .മരണം പോലും എത്ര മനോഹരമാക്കാന്‍ എന്‍റെ ഉമ്മാ ....ഉമ്മാക്കും ,ഉമ്മമാക്കും ,കുനികതിയച്ചാക്കും മാത്രമേ എന്‍റെ മുന്നില്‍ ഞാന്‍ കണ്ടത് .ഉമ്മാ ഞാനറിയാതെ പോയ നമ്മുടെ കുടുംബ ചരിത്രങ്ങള്‍ ,ഉമ്മാമന്‍റെ മരണം ഉമ്മ ഒക്ടോബറില്‍ പതിനഞ്ചു ദിനമവധിക്കു വന്നപ്പോള്‍ എനിക്കുപറഞ്ഞു തന്നത് ,ഉമ്മാമ ഉമ്മയുടെ നാലു വയസ്സുള്ളപ്പോള്‍ ഉമ്മാന്‍റെ അനിയത്തിക്ക് ഇരുപതിയെഴു ദിവസം മാത്രമുള്ള കുഞ്ഞിനു മുലപാല്‍ കൊടുത്തു കൊണ്ടിരിക്കേ കുഞ്ഞു താഴെവീഴുന്നത് കണ്ട ഉമ്മ ഉമ്മമാന്‍റെ മരണം മുന്നില്‍ കണ്ടതു പറഞ്ഞപ്പോള്‍ എനിന്‍റെ ഉമ്മാനോട് അസൂയയാണ്‌ തോനിയത് കാരണം ,മരണം എങ്ങിനെ സംഭവിച്ചോ അത് പോലെ അവസാനദിനത്തിലും നാം എഴുനേറ്റുവരിക ,അപ്പോള്‍ ആ ദിനത്തില്‍ ഉമ്മയും ഉമ്മമായും ഒരുമിച്ചു കണ്ടു മുട്ടുമല്ലോ ?എന്നതിന് ,ഉമ്മാക്ക് ഉമ്മാനെ കാണാന്‍ നാലു വയസ്സ് വരെ പറ്റിയിട്ടുള്ളൂവെങ്കിലും .എനിക്കെന്‍റെ ഉമ്മാനെ കാണാന്‍ എന്‍റെ നാല്പത്തിനാല് വയസ്സുവരെ അനുഗ്രഹം തന്നിട്ടും എന്‍റെ ഉമ്മാനെ കണ്ടു കൊതി തീര്‍ന്നില്ല എന്ന സങ്കടമാണ് ഇപ്പഴും..ചെരുപത്തില്‍ ഞാന്‍ ഒരു പാട് കൊതിച്ചിട്ടുണ്ട് ഒരു ഉമ്മാമനെ കിട്ടാന്‍ പക്ഷെ എനിക്കന്നു വീട്ടിലെ സഹായികളില്‍ രണ്ടു കുഞ്ഞമിനത മാരും എന്‍റെ ഉമ്മമാരായി മാറി .അത് കൊണ്ടായിരിക്കും അവരെല്ലാം വലിയ പണക്കാരുടെ ഉമ്മമാര്‍ ആയിട്ടും ഞാന്‍ ചെന്നാല്‍ ഒന്ന് കാണാന്‍ അവര്‍ കൊതിക്കുന്നത് .ഒരു ഉമ്മാമ എന്നെ വിട്ടു പോയി ,ഇനിയിപ്പോള്‍ oമ്മാമയെ ഉള്ളൂ .എന്‍റെ മുത്താച്ചി മരിച്ചിട്ടും വര്‍ഷങ്ങള്‍ കയിഞ്ഞെങ്കിലും ആ മാറിടത്തില്‍ വെറുമൊരു തോര്‍ത്ത്‌പുതച്ചു മുറ്റമടിക്കുമ്പോള്‍ പശുകുട്ടി എന്ന് പറഞ്ഞു പിന്നിലൂടെ ചെന്ന് മുത്താച്ചിയുടെ ആ തൂങ്ങിയാടുന്ന പാപ്പുവില്‍ പിടിച്ചു കുടിക്കാന്‍ നോക്കിയതിനു ചൂല് കൊണ്ട് അടിക്കാന്‍ നോക്കിയതിനു എന്‍റെ ഉമ്മാമാരില്‍ ഒരാള്‍ മുത്താച്ചിയോട് ചൂടോടെ സംസാരിച്ചത് .പാവങ്ങള്‍ .അതെല്ലാം എന്‍റെ അറിവില്ലഴ്മയില്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ അള്ളാഹു പൊറുത്തു തരട്ടെ എന്ന പ്രാര്‍ത്ഥനകള്‍ ..എന്‍റെ തറവ്ടില്‍ നിന്നും മുന്നുപേരെ നഷ്‌ടമായ വര്‍ഷമായിരുന്നു കയിഞ്ഞത് .രണ്ടു അമ്മാവന്‍ മാരുടെ ഭാര്യമാര്‍ ,എന്‍റെ എല്ലാമായ ഉമ്മയും . നാഥന്‍ അനുഗ്രഹിച്ചാല്‍ യാത്ര തുടരും ..


* വാല്‍കഷണംനമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ യാത്ര രേഖകള്‍ കൃത്യമായതാണോ .ട്ടിക്കെറ്റ്‌ എടുത്താലും ബോര്‍ഡിംഗ് പാസ്സ്ടെ കയ്യില്‍ കിട്ടിയാലും ദിവസം കൃത്യ സമയവും നാം പോകുന്നസമയം തന്നെ യാണോ ഒന്ന് പരിശോദിക്കുക ..എനിക്ക് ഉണ്ടായ അനുഭവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല ...



നിന്നെ മാത്രം പ്രണയിച്ചാല്‍ മതിയെന്നു
എന്‍ കാതിലോതിയന്നു എന്‍പ്രിയ താതന്‍.
നീ തീര്‍ത്ത പ്രണയത്താല്‍ വളരാന്‍
ശക്തിപകര്‍ന്നതെന്മാതാവ്.
നീ ചൊല്ലും തേന്‍ മൊഴിയും ,
സത്യങ്ങളെല്ലാം മുറുകെ പിടിക്കുക
എന്ന് ചോന്നതോ സോദരന്‍ മാര്‍..
ഞാന്‍ നിന്നെ നീട്ടി വിളിക്കുന്നു
ലോക നാഥാനീ യാണെനിക്ക് സര്‍വ്വവും.

Thursday, January 5, 2017

എന്‍റെ യാത്രകള്‍  ഒന്നാം ഭാഗം ...തണുത്ത രാത്രി യുടെ ഓര്‍മ്മകള്‍ യാ  തുടരുന്നു .......1986 ഡിസംബർ 6 നു വൈകിട്ട് ബോബെയിൽ നിന്നും എയർഇന്ത്യാ വിമാനത്തിൽ കുനിങ്ങാട് സ്വദേശി കേളോത്ത് അബ്ദുറഹ്മാൻക്ക യുടെ കൂടെ പ്ലയിൻ യാത്ര പരിചയമില്ലാത്ത ഞാനും ,രയരോത്ത് സൂറച്ചയും ഖത്തറിലേക്ക് യാത്ര തിരിച്ചു .. ആ നാലു മണിക്കൂർ യാത്രയിൽ ആദ്യമായി വീട്ടുകാരെ വിട്ടുനിൽക്കുന്നതിന്റെ സങ്കടം മനസ്സിൽ തിരതല്ലുന്നുണ്ടെങ്കിലും ,ഗൾഫ് എന്താണ് എന്ന് നേരിൽ കാണാൻ പോകുകയാണ് .ഭർത്താവിന്റെ ഉമ്മ വിസിറ്റിംവന്നു തിരിച്ചു വന്നപ്പോൾ കക്കൂസിൽ പോയാൽ അവിടെ കൈ കഴുകി തുടക്കാൻ വെള്ളകട്ടി കുറഞ്ഞ പേപ്പർ (ട്ടിഷ്യൂ ) പാർട്ടിയുണ്ടാകുമ്പോൾ ഭക്ഷണം കഴിച്ചാൽ പ്ലൈറ്റ് ഗ്ലാസ്സ് പ്ലാസ്റ്റിക്ക് കവറിലാക്കി കളയുന്നതിനെ പറ്റിയും എല്ലാം പറഞ്ഞു തന്നിരുന്നു അതെല്ലാം ഞാനും കാണാൻ പോകുന്നു എന്ന സന്തോഷങ്ങൾ വേറെ . രണ്ടര വർഷത്തിൽ രണ്ട് പ്രാവിശ്യമായി നിന്ന മൂന്ന് മാസം മാത്രം പരിചയമുള്ള പ്രിയതമനെ നേരിട്ട് കാണാൻ പോകുകയാണ് .ഓർക്കുമ്പോൾ നാണംകൊണ്ട് കവിൾ തുടുക്കുന്നത് ഫ്ലൈറ്റിലെ മറ്റാരും കാണാതിരിക്കാൻ എയർ ഇന്ത്യയുടെ ഷാൾ കൊണ്ട് തലയടക്കം മൂടി പുതച്ചു , കണ്ണിലെ പ്രണയ രാഗം ആരും കട്ടെടുക്കരുത് എന്ന വാശി പോലെ വിമാനത്തിന്റെ വിൻഡോയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. .. ഖത്തറിലെത്താനായപ്പോൾ സീറ്റ് ബെൽറ്റ് ഇടാനുള്ള മുന്നറിയിപ്പ് തന്നു ,ഹൃദയം പൂരപറമ്പിലെ താളമേളങ്ങൾ പോലെ കൊട്ടാൻ തുടങ്ങി ,എന്തായിരിക്കും എന്നോട് ചോദിക്കുക ,ഞാനെന്താ പറയുക ? കണ്ടാൽ ഫസ്റ്റ് സെലാം ചെല്ലുമ്പോൾ കൈ പിടിക്കുമോ ? അമ്മായിയും കരീംക്കയും പക്രൻ ഇക്കയും ഉള്ളപ്പോഴെങ്ങാനും എയർപോർട്ടിൽ വച്ചെന്നെ കയ്യിൻ പിടിക്കുമോ ?ശ്ശോ നാണം കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി ," ഏത് ബാഗായിരുന്നു എന്ന അബ്ദുറഹ്മാൻക്കാന്റെ ചോദ്യമെന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഓർമ്മപെടുത്തി .ഹാൻഡ്ബേഗ് എടുത്ത് അവരുടെ കൂടെ ഇറങ്ങി കോണി പടികളിൽ നിന്നും ബസ് കയറുമ്പോൾ ഞങ്ങൾക്ക് കുട പിടിച്ചു തരുന്നുണ്ടായിരുന്നു അത്രക്ക് കോരിച്ചൊരിയുന്ന മഴ .ഒരു പക്ഷേ മഴയെ പ്രണയിക്കുന്ന എനിക്ക് ഈ പുതിയ നാട്ടിലേക്ക് സ്വീകരിച്ചിരുത്താൻ പ്രകൃതിക്ക് പോലും സന്തോഷ കണ്ണീരു പോലെ മഴ പെയ്തു കൊണ്ടിരുന്നു. ഞാനവരുടെ കൂടെ എമിഗ്രഷനും കടന്നു കറങ്ങി വരുന്ന ബെൽറ്റിൽ നിന്നും എന്റെ പേർ എഴുതിയ ലഗേജ് തിരയുകയാണ് ."റബ്ബേ അതിൽ എന്റെ ഉമ്മ പുതിയാപ്ലക്ക് കൊടുത്തയച്ച കോഴിയട ,മസ്കത്ത് ഹലുവ ,ചുക്കപ്പം ,കശൂറ പ്പം ,പശുവിൻ നെയ്യ് ,തേൻ ,കൂടെ കുറെ ഹലുവ.ചിപ്സും വേറെയും ,കൂവ്വ പൊടി അടിയിൽ വെച്ച് പൊടിയരി മേലെ വെച്ച് കെട്ടിയ ഒരു പൊതി വേറെ തന്നെയുണ്ട് ആ ബേഗിന്റ അടിയിൽ ,തുറമാങ്ങയും അച്ചാറുകളും വേറെ തന്നെ മാറ്റി വച്ചത് അതെല്ലാം ഈ മഴയത്ത് നനഞ്ഞു കാണുമോ ? എല്ലാ ബേഗുകളും എടുത്ത് ഇടുമ്പോൾ എന്റെ ലെഗേജ് എടുക്കാൻ അവരോട് മറന്ന് കാണുമോ ? " ഷാഹിദാ നിന്റെ ലഗേജല്ലേ അത് എന്ന് സൂറച്ച ചോദിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.എല്ലാ സാദനങ്ങളും ഒരു ട്രോളിയിൽ കെട്ടി നിറച്ച് പോർട്ടർ പുറത്തേക്ക് നീങ്ങി ,തണുത്ത മഴ പെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല കാലുകൾക്ക് വിറയൽ ,ഒന്നിനും രണ്ടിനും പോകണമെന്ന ശങ്ക! എല്ലാവരുടെയും പിന്നിൽ ഒളിഞ്ഞ് നടത്തം ,അപ്പോഴേക്കും പുറത്ത് എത്തി എല്ലാവരും പുറത്ത് കാത്തിരിക്കുന്നു. കരീംക്ക ,അമ്മായി, മജീദ്ക്ക.നൂർ, പക്രൽ ഇക്ക ,T .k അബ്ദുള്ളക്ക , അബ്ദുള്ളക്ക ഇല്ലാട്ടുമ്മൽ ,സഫിയത്ത, അങ്ങിനെ കുറെ പേരുണ്ട് ,പക്ഷേ കടുവാ കണ്ണുകളാൽ ഞാൻ ഒപ്പിയെടുക്കാൻ ചെയ്യുന്ന മുഖവും കണ്ണുകളും അവിടെ ഇല്ലാ .. അമ്മായിടെ കയ്യിൽ നിന്നും സമീമോളെ വാങ്ങി കളിപ്പിക്കുന്ന സൂത്രത്തിൽ നാലുഭാഗത്തും നോക്കി കണ്ടില്ല എന്ത് പറ്റീ എന്ന് ആരോടും ചോദിക്കാനും പറ്റില്ല നാണകേടല്ലേ ?എന്റെ കണ്ണിലെ ആതി കണ്ടിട്ടാണോ അറിയില്ല സുലൈഖ അമ്മായി പറഞ്ഞു ,ജെലീൽ ക്കാക്ക് വരാൻ പറ്റില്ലത്ര കടയിൽ ഭയങ്കര തിരക്കാണ് .. ഇപ്പോൾ ജാബർ സൂക്ക് മുഴുവനും വെള്ള കയറാനും തുടങ്ങി എന്നാണ് പറഞ്ഞത് .നമ്മൾ വീട്ടിലെത്തുമ്പോഴേക്കും വീട്ടീലോട്ട് വരാം എന്നാണ് പറഞ്ഞത് ,ഞങ്ങൾ വണ്ടിയിൽ എയർപോർട്ടിൽ നിന്നും ഷാരാ കഹ്റബയിലെ അൽ ഫക്കീർ ഷോപ്പിന്റെ മുകളിലെ പ്ലാറ്റിലേക്ക് കോരിച്ചൊരിയുന്ന മഴയത്ത് വഴിയോരക്കാഴ്ചകൾ മഴതുള്ളികൾ കൊണ്ട് കാറിന്റെ ഗ്ലാസുകൾ മറച്ചിരിക്കുന്നു. സോഫിറ്റൽ ഹോട്ടലിന്റെ അരികിലായി വണ്ടി പാർക്ക് ചെയ്തപ്പോൾ ആകാശസമുച്ചയത്തിലേക്ക് വളർന്നു പോകുന്ന സോഫിറ്റൽ ഹോട്ടൽ കണ്ട് ആശ്ചര്യം തോന്നി .ഇത്രയും വലിയ ബിൽഡിം ആദ്യമായിട്ട് കാണുകയാണ്.കൂടുതൽ സമയം അവിടെ നിൽക്കാൻ പറ്റിയില്ല എല്ലാവരുടെയും കൂടെ അൽ ഫക്കീർ സ്റ്റോറിന്റെ മുകളിലെ മൂന്നാമത്തെ നിലയിലേക്ക് കോണി പട്ടികൾ കയറുമ്പോഴും ഇടം കണ്ണാലേ ചുറ്റും പരതുന്നുണ്ടായിരുന്നു. വീടിന്റെ ഡോർ തുറന്ന് വച്ചത് അലിക്കയാണോ? KK ഇബ്രായിക്കയാണോ എന്നറി'യlല്ല ,കുന്നുമ്മൽ ജെമീലത്ത അടുത്ത ഡോറിന്റെ അടുത്ത് നിന്നും നോക്കുന്നത് കണ്ടിട്ട് ഞാൻ വിജാരിച്ചു വല്ല ഈജിപ്തൻ സ്ത്രീയും കുഞ്ഞുമായിരിക്കും .കാരണം വെളുത്ത് തുടുത്ത് കവിളും വജ്ര കണ്ണുകളുമായിരുന്നു ഇത്താക് ,ഇത്താന്റെ മകൻ നസീഫ് മാഷാ അള്ളാ നീല കണ്ണുള്ള ഫലസ്തീൻ കുട്ടികളെ ഓർമ്മിക്കുന്നത് പോലെ ,നമ്മൾ ചിത്രങ്ങളിൽ കാണുന്നത് പോലെ ഒരു കുഞ്ഞ് ,ഞാനൊന്ന് ചിരിച്ചപ്പോൾ ഭയം കൊണ്ടോ പരിചയമില്ലാത്തത് കൊണ്ടോ അവരുടെ വീടിന്റെ വാതിൽ തുറന് അകത്തേക് ഓടി ,അവരുടെ കൈയിൽ ഒരു ഏഴ് മാസം പ്രായമുള്ള ഇൻസാഫ് മോൻ ഇരുണ്ട കളറാണെങ്കിലും നല്ല ഭംഗിയുള്ള കുടുകുടാ ചിരിക്കുന്ന പൊന്നുമോൻ .അകത്തേക്ക് കയറുമ്പോൾ പൂക്കാക്ക ഉണ്ടാക്കിയ ചിക്കൻ കറി എന്റെ വിശപ്പിനെ ഉണർത്തുണ്ടെങ്കിലും ,ക്ഷമ പാലിച്ചല്ലേ പറ്റൂ ,റൂമിൽ നാട്ടുകാരും കുടുംബകാരുമായി ഒരു പാട് പേരുണ്ട്...നല്ല ഓറഞ്ച് നിറമുള്ള മധുരമാർന്ന തണുത്ത വെള്ളം രണ്ട് ഗ്ലാസ് കുടിച്ചപ്പോൾ എന്റെ എല്ലാ ക്ഷീണവും മകന്നു. അമ്മായി ഞങ്ങൾക്കായുള്ള മുറികാട്ടി തന്നു ,ഇടക്കിടക്ക് കോളിം ബെല്ലടിക്കുന്നുണ്ട് .അന്നൊക്കെ നാട്ടിൽ നിന്നും ഒരാൾ വരുന്നുണ്ടെങ്കിൽ അവരുടെ ലഗേജിൽ അഞ്ചാറ് കിലോ പലരുടെയും മണിയറ രഹസ്യങ്ങളും, പരാതികളും പരുവട്ടങ്ങളും നെടുവീർപ്പുകളും ,ഒരുപാട് കണ്ണീർ ചുംബനങ്ങളും നിറഞ്ഞ വലിയ കത്തുകൾ ഉണ്ടാകും .അവർക്കുണ്ടോ എന്ന് അന്വേഷിക്കാൻ വരുന്നവരാണ് അവരെല്ലാം ,നാട്ടിൽ നിന്ന് വന്നാലും പോകുമ്പോഴും നമ്മുടെ പെട്ടി പൊളിക്കുമ്പോൾ ചുറ്റും ഒരു പാട് പേർ ഉണ്ടാവും ..അവർക്കായ് പ്രിയപെട്ടവർ വല്ലതും കൊടുത്തു വിട്ടോ എന്നറിയാൻ വേണ്ടി. നല്ല മരം കോച്ചുന്ന തണുപ്പ് അമ്മായി കുളിച്ച് ഡ്രസ്സ് മാറാൻ പറയുന്നുണ്ട്. പക്ഷെ എനിക്ക് ഈ ഡ്രസ്സ് മാറാൻ മടി കാരണം പ്രിയതമന് ഏറ്റവും ഇഷ്ടപെട്ട ചാരനിറത്തിലെ കമ്പ്യൂട്ടർ സിൽക്ക് സാരി സൂറച്ചാന്റെ സഹായത്താൽ ഭംഗിയിൽ ഉടുത്തിട്ടുണ്ട് അതൊന്നു കാണിക്കാതെ എങ്ങിനെയാണ് ,സമീമോളെ കളിപ്പിച്ചും പൂക്കാക്കയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കുറച്ച് സമയം കളഞ്ഞു , വീണ്ടും അമ്മായി മോളെ വാങ്ങി ബാത്ത് റൂം കാട്ടി തന്നു ഫ്രഷ് ആകാൻ പറഞ്ഞു .അതികമാരെയും വെറുപ്പിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് കുളിക്കാൻ കയറി വാതിലടച്ചു ഇളം ചൂടുവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുമ്പോൾ കൂടെ ചൂടുള്ള കണ്ണീരും കഴുകിക്കളഞ്ഞു .അത് സന്തോഷങ്ങൾ കൊണ്ടായിരുന്നോ സങ്കടം കൊണ്ടായിരുന്നോ എന്ന് ഇപ്പഴും അറിയില്ല. അപ്പോഴേക്കും ആരെക്കെയോ വരുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട് .. മെറൂൺ പാവാടയും ബ്ലൗസും ഇട്ടു പുറത്തിറങ്ങി റൂമിലെത്തിയപ്പോൾ ,ഈ തണുത്ത് വിറക്കുന്ന രാവിലും ചുട്ടുപൊള്ളുന്ന നിശ്വാസങ്ങൾ എന്റെ കവിളിൽ പതിഞ്ഞു... എന്റെ ജീവിതം അദ്ദേഹത്തിന്റെ തിരക്കുള്ള ജീവിതത്തിനിടയിലെല്ലാം സ്വന്തനം നൽകിയും കുറുമ്പ് കാട്ടിയും അദ്ദേഹമെന്റെ പൊട്ടത്തരങ്ങൾ എറ്റെടുത്തു കൊണ്ടു മുന്നോട്ടുള്ള യാത്ര തുടർന്നു. തണുത്തു വിറച്ച രാവുകളിൽ രണ്ടുപേരും വിയർപ്പിൽ മുങ്ങിയ ആരാമവല്ലരിയിൽ മൂന്ന് കുസുമങ്ങൾ വിടർന്നു. .. ( യാത്ര തുടരും)

Saturday, October 17, 2015







ഒറ്റ കിളിയുടെ രോദനം 



കൂടണയുമ്പോള്‍ കൂട്ടിനിണകിളി കൂടെ വേണം 
കൊക്കുരുമ്മി ചിറകിട്ടടിക്കാന്‍ .
കുഞ്ഞു കിളി കൂട് നിറയെ വേണം .

കൂട്ടിനടിയില്‍ കളകളം പാടുമരുവി വേണം 
അരുവിക്കരയിലായ് ചാഞ്ഞിരിക്കും 
മുളങ്കാട് തന്നെ വേണം  ,ആ മുളങ്കാടിനിടയില്‍
 ആ ബാറില്‍ നിന്നെടുത്ത കുപ്പി ഒളിപിച്ച്വയ് ക്കുന്ന 
ആ പിഞ്ചു ബാലന്മാരെ  കയ്യോടെപിടി കൂടണം  .

അവരുടെ തലയില്‍ തലോടി  പറയണം പാടില്ല,
നിങ്ങള്‍ വളരില്ല നശിക്കുമീ  ലഹരി സത്തിനാല്‍
മക്കളെ നീറ്റുന്ന പ്രശ്നമെല്ലാം ചൊല്ലുക എന്നോട് പോന്നു മക്കളല്ലേ 
ചൊല്ലിടൂ പെഴ്തിടൂ കെട്ടി നില്‍ക്കും ഭാരമെല്ലാം 
ഞാനീ മുളങ്കാട് പോല്‍  പാടിടട്ടെ. 
എന്നിലെ സ്നേഹം ഈ പാലരുവി പോല്‍ 
നിങ്ങള്‍ക്കായ്‌ ഒഴുകിടട്ടെ .
നന്മയുടെ കൈകള്‍നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നീട്ടിടട്ടെ  . ..


NB:നാട്ടില്‍ തനിച്ചു പോയപ്പോള്‍ തോനിയ രണ്ടു വരികള്‍ ഇവിടെ കൊറിയിട്ടതാ ..

Monday, August 31, 2015






ഹൃദയ രാഗം 



ആഴികല്‍ക്കപ്പുറമൊളിചിരിക്കും 
നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി 
തുടിച്ചുയരും ഹൃദയവുമായ്‌ 
ഇന്നുഞാനിരിപ്പൂ ഏകയായ് ..

നിന്‍ നിശ്വാസ മുയരും കാറ്റ് പോലും 
എനിക് വിലക്കാണന്നറിയാം ,
അരുതെന്ന് ആരുചൊല്ലിയാലും 
കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ .


 
അര്‍ഹാതയില്ലാത്തത് മാത്രമല്ലോ 
സ്വന്തമാക്കാന്‍ മര്ത്യനു പ്രിയം
ദുരവന്ന യെന്‍ മനസ്സും ശരീരവും 
സ്വാര്‍ത്ഥമോഹത്താല്‍ ദാഹിപ്പൂ തിളച്ചഗ്നി.

ഹൃദയത്തിനുള്ളില്‍ 
അന്നൊളിച്ചു വച്ചോരാ 
പ്രണയ രാഗം ഒരായിരം 
രാവുണര്‍ന്നാലും  തീരുമോ ആത്മ ദാഹം

തല തല്ലി കരയുവാന്‍ തീരം തേടി ഞാനലയാറില്ലഓളങ്ങളായി ഞാനോഴുകാറില്ലതളംകെട്ടിനില്‍ക്കുമാ പൊയ്കപോല്‍ തടകെട്ടി നില്‍ക്കട്ടെ യെന്മിഴിനീര്‍കണങ്ങള്‍ 



ഫോട്ടോ ഗൂഗിള്‍ അമ്മാവന്‍ ..

Sunday, July 26, 2015




മുഖ പുസ്തകത്തിലെ ദിനങ്ങള്‍ 

നിന്നിലെ ഇളം തലോടലായി വരുമീ 
ഇളം തെന്നലിന്നന്യമായി .
സിമന്‍റ്സൗദങ്ങളില്‍ തട്ടിവരും 
പൊടികാറ്റു പോലുമെനികിഷ്ടമായി .

കണ്ണില്‍ മായുന്നു നിന്‍ കാഴ്ചകളും 
ദൂരെനീണ്ടുകിടക്കുമാ പ്ച്ചപാടങ്ങള്‍ .
അരുവിക്കരികിലായി മറഞ്ഞു നില്‍കുമാ 
ഇലഞ്ഞി മരങ്ങളും ആലിന്‍ ചുവടുമെനിക്കന്യമായ്‌  .

ഉണ്ണിയോട് ഉരുവിടാന്‍ ഇന്ന് തോടില്ല ,
കാടില്ല മേടുമേ ഇല്ലതില്ല .
എനിക്ക് ഉരുവിടാന്‍  ഉണ്ണിയുമീ വഴി വരാറില്ല .
സ്നേഹം പറയുവാന്‍ ഇപ്പോളവന്‍റെ കയ്യിലൊരു  പുസ്തകമുണ്ടത്രേ .
അതിലൂടെ അവന്‍ നൂറായിരം  കാടും മേടും 
നെല്‍കതിരും കാണുന്നു പണിയുന്നു ,

കൊയ്യുന്നു ,എല്ലാവരാലും അഭിന്ദനങ്ങള്‍ വാങ്ങുന്നു .

അതിലവന് അമ്മയെ സ്നേഹിക്കാനും,
അച്ഛനെ സ്നേഹിക്കാനും , 
പ്രണയിനിയെ സ്നേഹിക്കാനും .
പ്രകൃതിയെ  സ്നേഹിക്കാനു മായി
ഓരോ പേജുകള്‍  മാറിവരുന്ന, ആ 

ദിനങ്ങളില്‍ അവരെയെല്ലാം സ്നേഹിക്കാനും
എല്ലാവരാലും പുകഴ്ത്താനുമായി സമയമുണ്ടത്രേ  .
എന്നിലരികിലിരിക്കാന്നി വിടെ  സമയം .
നാമെന്ന വാചകം മാറി ഞാനെന്ന വാക്കായി തീര്‍ന്നു 
അതിലെവിടെയാണാവ  ലോകത്തെയും ലോക ജനതയെയും 
സ്നേഹിക്കാനും പരിരക്ഷിക്കാനുമായി ഒരിടവും ദിനവും ...



ഷാഹിദാ ജലീല്‍ .ദോഹ 





ചിത്രം കടപ്പാട്  ഗൂഗിള്‍ അമ്മാവന്‍ ....ഈ കവിത പ്രവാസി ശബ്ദത്തില്‍ റമദാന് മുന്‍പ് പ്രസ്സിധീകരിച്ചത് ...





എച്ച് .ട്ടീ .സീ....







എവിടെ തിരഞ്ഞിട്ടും  നിന്‍റെ മുഖമുള്ള 
ഒന്നിനെ സ്വന്തമാക്കാന്‍ പറ്റുന്നില്ലല്ലോ
നിന്നെ എന്‍റെ നെഞ്ചിന്‍കൂട്ടില്‍ അത്രമേല്‍ 
പ്രദഷ്ടിച്ചു  എന്ന് ഇന്ന് ഞാനറിഞ്ഞു .

നീ ഒപ്പിയെടുത്ത ചിത്രങ്ങള്‍ എനിക്ക് 
ഇനിയോരിക്കലും തിരിച്ചു കിട്ടില്ലലോ .
എന്ന ഓര്മ്മകളെന്നെ നിരാശയാക്കി
നിന്‍റെ മുഖവും നിന്‍റെ ഒരമമ  ശക്തിയുമുള്ള
ഒന്നിനെ സ്വന്തമാക്കിയാലും ..
എന്‍റെ എച്ച് .ട്ടീ.സീ..നിനക്ക് പകര്മാകില്ലല്ലോ ?

Monday, May 25, 2015


ഞാനൊരു ചിത്രം വരക്കട്ടെ 


ഞാനെരു  വെള്ള കടലാസ് 
നീയെന്ന കറുത്ത മഷി,
ചാലിച്ച  സ്നേഹ ലിപികളില്ലാതെ 
നാമെന്ന പ്രണയ പുഷ്പം വരക്കാനാകില്ല .

ഞാനും നീയുമെന്ന പ്രണയവര്‍ണ്ണവും  
ചുറ്റുമുള്ള വര്‍ണ്ണ കടലാസും ചേര്‍ന്നാലേ 
അതില്‍ നിറമാര്‍ന്ന ചിത്രം വരക്കാനാകൂ .

എത്ര അകലെ നിന്നാലും 
നമ്മുടെ ഹൃദയംതുടിക്കുന്നത് 
ഒരേ ചിത്രങ്ങള്‍ വരക്കാനാണ് .

ഞാനും നീയുമൊത്തുചേരാതെ  
വരച്ച ചിത്രങ്ങള്‍  ചേര്‍ന്ന കടലാസു തുണ്ടുകള്‍
 വര്‍ണ്ണങ്ങള്‍ വീഴാത്ത കടലാസ്‌ കഷ്ണം മാത്രം .